തുമ്പ വിരിഞ്ഞതൊ,
താരനിരകളോ
ശങ്കിച്ചു പോയി ഞാൻ
യാത്രാമദ്ധ്യേ,
കേട്ടു ഞാൻ പൂവിളി
കാണാമറയത്ത്
നിന്നെന്റെ കർണ്ണങ്ങൾ-
ക്കിമ്പമായി
മറ്റാരുമല്ലെന്നു-
റപ്പായതിവേഗം
പണ്ടത്തെയെന്നിലെ
ഞാനാണത്!
തുമ്പപ്പൂ തൊട്ടുത-
ലോടുവാനായി ഞാൻ
മുന്നോട്ടു മെല്ലെ
നടന്നനേരം.
എന്റെ പിറകിലായ്
നിറുത്തിയൊരു കാർ
വാതിൽ തുറന്നവൻ
ചൊന്നെന്നോട്.
“തുമ്പ പറിക്കുവാൻ
കുഞ്ഞൊന്നുമല്ലച്ഛൻ
ചന്തയിൽ പൂക്കളു-
ണ്ടിഷ്ടംപോൽ വാങ്ങുവാൻ
പണ്ടത്തെക്കാലത്തെ
ഓണമല്ലോർക്കുക
ആരാനും കണ്ടെങ്കി-
ലെന്തു തോന്നും?
Generated from archived content: poem3_sept20_07.html Author: a_gangadharan
Click this button or press Ctrl+G to toggle between Malayalam and English