രാമൻ എന്ന സവർണ്ണനായ നായരും സീമാതീതമാംവണ്ണം അവർണ്ണയായ കാളിയും തമ്മിൽ പ്രേമബദ്ധരായത് മണത്തറിഞ്ഞ സർക്കാർ മേല്‌പടികളെ അയ്യായിരം രൂപ പാരിതോഷികമായി കൊടുത്ത് മിശ്രവിവാഹിതരാക്കിയതിനുമേൽ രാമൻനായർക്ക് ഉത്തരേന്ത്യയിൽ പോയി വല്ല തൊഴിലും സമ്പാദിക്കാൻ പതിനായിരം രൂപ ആവശ്യമായി വരികയാൽ കാളിയില്ലാത്ത ഒരു വെടിവെപ്പിൽ നായർ മരിച്ച് അയ്യായിരം രൂപ കൂടി സർക്കാരിൽ നിന്ന് തരമാക്കി രണ്ടിൽ പതിനായിരമായതിനുമേൽ ലക്ഷംവീടു കോളനിയിലെ ലൊട്ടുലൊടുക്കുകൾ പെറുക്കിക്കെട്ടി രണ്ടാളും ബസ്സുകയറി ഒലവക്കോട്ടെത്തി ശീട്ടെടുത്ത് തീവണ്ടിയിൽ കയറിയാറെ കാളി ഛർദ്ദിക്കയും കോയമ്പത്തൂരെത്തി മൂർച്ഛിക്കയും റേണിഗുണ്ടയിൽ വേദനപ്രസവം പ്രോപ്പർ തുടങ്ങിയതിനു പുറത്ത് ഇറ്റാർസിയിൽ പ്രസവിക്കയും തദ്വാരാ അദ്യാപി ഇറ്റാമൻ എന്ന പേരിൽ ഞാൻ അറിയപ്പെടുകയും…..
Generated from archived content: story1_feb.html Author: vkn
Click this button or press Ctrl+G to toggle between Malayalam and English