ഒരു ചപ്പാത്തിക്കഥ

ചെറുപ്പത്തിലെ ശങ്കരനെ ചപ്പാത്തി പരത്താൻ പഠിപ്പിച്ചു, അമ്മ. ആ ശിക്ഷണത്തിൽ അവൻ അതിമനോഹരങ്ങളായ വട്ടച്ചപ്പാത്തികൾ ഉരുട്ടിയെടുത്തു. കാലാന്തരത്തിൽ കോൺസ്‌റ്റബിൾ ശങ്കരൻ സാറിന്റെ പ്രധാന ലീലാവിനോദം ഉരുട്ടലായിത്തീർന്നു. അതിൻമേൽ പല പുകിലുകളുമുണ്ടായി​‍ാ അപ്പോഴൊക്കെ ഭരണത്തുണയിൽ ശങ്കരൻ തടിതപ്പി. ഇപ്പോൾ ഗുഡ്‌സർവീസ്‌ ഇൻട്രിയുമായി അടുത്തൂൺ പറ്റുന്നു. അമ്മയ്‌ക്ക്‌ നന്ദി…എഴുതാനുദ്ദേശിക്കുന്ന സർവീസ്‌ സ്‌റ്റോറിക്ക്‌ പേരുമിട്ടു. “മൈദയിൽ നിന്ന്‌… മാംസത്തിലേയ്‌ക്ക്‌”.

Generated from archived content: story4_feb15_07.html Author: vineesh_kalathara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English