ശ്രീബുദ്ധന്റെ വഴികൾ

അർദ്ധരാത്രി സിദ്ധാർത്ഥൻ ഞെട്ടിയുണർന്നു. ഒപ്പം യശോധരയെയും ഉണർത്തി. സിദ്ധാർത്ഥൻ പറഞ്ഞു.

“ഞാൻ തീരുമാനം മാറ്റി.”

“എന്തേ?” യശോധര ചോദിച്ചു.

“ഈ കൊട്ടാരമുൾപ്പെടെ സർവ്വസ്വവും വിൽക്കാൻ ഞാൻ തീരുമാനിച്ചു.”

“അപ്പോൾ അങ്ങ്‌?”

“ഞാൻ വേൾഡ്‌ ബാങ്ക്‌ ആസ്ഥാനത്തേക്കു പോവുന്നു.”

ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചൂണ്ടി യശോധര ചോദിച്ചു.

“അപ്പോൾ ഞങ്ങളോ?”

“നിങ്ങൾ പെരുവഴിയിലേക്കും.”

Generated from archived content: story7_sep.html Author: sankar_kariyam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here