“ഉള്ളിയോടുപമിക്കാം നിന്റെ മനസ്സിനെ.”
“എന്തേ അങ്ങനെ തോന്നാൻ?”
“എത്ര തോലുപൊളിച്ചാലും അതിനുള്ളിൽ പിന്നെയും പിന്നെയും നിഗൂഢതയുടെ അടരുകൾ”.
“ക്ഷമ തീരെ കുറവാണെങ്കിൽ ഒരു കത്തിയെടുത്ത് നെടുകെ പിളർന്നോളൂ. എല്ലാ രഹസ്യങ്ങളും ഒറ്റയടിക്കു വെളിവാകുമല്ലോ”.
“വേണ്ട, അതോടെ വായിച്ചു കഴിഞ്ഞ് എവിടെയെങ്കിലും അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന ഒരു പൈങ്കിളിപ്പുസ്തകമാവും നീ, എനിക്ക്”.
Generated from archived content: story3_sep3_07.html Author: rahman_kidangayam
Click this button or press Ctrl+G to toggle between Malayalam and English