മനുസ്മൃതി

എറണാകുളത്തു നിന്നു ട്രെയ്ന്‍ പുറപ്പെടുന്നേ ഉണ്ടായിരുന്നുള്ളൂ.

വൃദ്ധന്‍, അടുത്തിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു:

‘എന്താ പേര്?’

‘ബൈജു’

‘ജാതിയില്‍..?’ വൃദ്ധന്‍ ആരാഞ്ഞു..

‘ജാതി ചോദിക്കരുതെന്നല്ലേ ഇപ്പോള്‍..?’- യുവാവിന്റെ മറുപടി.

വൃദ്ധന്‍ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു:

‘ മതി മനസിലായി..’

Generated from archived content: story6_sep5_13.html Author: pk_parakadavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുരോഗതി
Next articleവാക്കും പ്രവര്‍ത്തിയും – അസംതൃപ്തി എന്ന സംതൃപ്തി
ശരിയായ പേര്‌ അഹമ്മദ്‌. വടകര താലൂക്കിലെ പാറക്കടവിൽ ജനനം. പിതാവ്‌ പൊന്നങ്കോട്ട്‌ ഹസൻ. മാതാവ്‌ മറിയം. ഫാറൂഖ്‌ കോളേജിൽ വിദ്യാഭ്യാസം. കുറച്ചുകാലം ബഹറൈൻ, യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. കഥകൾ ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ‘മൗനത്തിന്റെ നിലവിളി’ക്ക്‌ 1995ലെ എസ്‌.കെ.പൊറ്റെക്കാട്‌ അവാർഡ്‌. കൃതികൾഃ ഖോർഫുക്കാൻ കുന്ന്‌, മനസ്സിന്റെ വാതിലുകൾ, മൗനത്തിന്റെ നിലവിളി, പ്രണയത്തിന്റെ നാനാർത്ഥങ്ങൾ, പാറക്കടവിന്റെ കഥകൾ, മേഘത്തിന്റെ തണൽ, അവൾ പെയ്യുന്നു (കഥകൾ), പ്രകാശനാളം, ഗുരുവും ഞാനും (ബാലസാഹിത്യം), മുറിവേറ്റ വാക്കുകൾ (ലേഖനങ്ങൾ) ഞായറാഴ്‌ച നിരീക്ഷണങ്ങൾ (വിവർത്തന കവിതകൾ). ഇപ്പോൾ മാധ്യമം സബ്‌ എഡിറ്റർ. ഭാര്യഃ സൈബുന്നിസ മക്കൾഃ ആതിര അഹമ്മദ്‌, അനുജ അഹമ്മദ്‌. വിലാസംഃ ‘മാഴ്‌സ്‌’ കൊളത്തറ 673 655

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here