നിലമൊരുക്കാൻ ഞങ്ങൾ
കട്ടയുടച്ചപ്പോൾ
അവരാരുമില്ലായിരുന്നു.
വിത്തെറിഞ്ഞപ്പോഴും
നട്ടപ്പോഴും
അവരാരുമില്ലായിരുന്നു.
കൊയ്‌തുമെതിക്കാനും
പാറ്റാനും കുത്താനും
എല്ലാറ്റിനും ഞങ്ങൾ മാത്രം.
വച്ചുവിളമ്പുന്ന നേരത്ത്
മൂക്കറ്റം തിന്നു കടന്നു,
കാഴ്‌ചക്കാർ.
പാവങ്ങൾ ഞങ്ങൾക്കോ
ബാക്കി മാത്രം!
Generated from archived content: poem_april11.html Author: p_sukumaran