ചിരി

നെല്ല്‌ വിളഞ്ഞു നില്‌ക്കുന്ന പാടവരമ്പിലൂടെ, വീട്ടുകാർ കാണാതെ, അവൾ അവനോടൊപ്പം ഓടിയപ്പോൾ അവൻ മുംബൈയിലെ ബാർ അറ്റൻഡറായിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയപ്പോൾ അവൻ ഒരു റിക്ഷാക്കാരനെന്നു മനസ്സിലായിട്ടും അവൾ ചിരിച്ചു. മാസങ്ങൾക്കുശേഷം അവൻ ഇരുനില വീടിനും ഗോതമ്പു പാടങ്ങൾക്കും ഉടമയായപ്പോൾ അവൾക്കു ചിരി നഷ്‌ടമായി. പക്ഷേ, അന്നും വീടിനു മുന്നിൽ കാറുകൾ വരുന്നുണ്ടായിരുന്നു അവളെ തേടി.

Generated from archived content: story2_july5_06.html Author: neethu_sl

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here