വിജനമായ റോഡിൽ വച്ചാണ് ചെറുപ്പക്കാരൻ തന്റെ ശത്രുവിനെ കണ്ടത്. പിന്നെ താമസിച്ചില്ല. ചെറുപ്പക്കാരൻ അരയിൽ നിന്ന് കഠാര വലിച്ചൂരി ശത്രുവിനു നേരെ ഉയർത്തി. അപ്പോഴേയ്‌ക്കും മനസ്സിൽ തിക്കിത്തിരക്കി വന്ന കാരുണ്യം, സ്നേഹം, ഭയം എന്നിവയൊക്കെ ചേർന്ന് അയാളെ തടഞ്ഞു. ശത്രു മടിച്ചു നിന്നില്ല. കഠാര പിടിച്ചുവാങ്ങി. ചെറുപ്പക്കാരന്റെ നെഞ്ചിൽ കുത്തിയിറക്കി. അയാളുടെ ഒടുക്കത്തെ പിടച്ചിൽ പോലും കാണാൻ നിൽക്കാതെ ശത്രു തിരിഞ്ഞോടി.
Generated from archived content: story2_may19_07.html Author: ms_jaleel
Click this button or press Ctrl+G to toggle between Malayalam and English