കവികൾക്ക്
അമ്മിഞ്ഞപ്പാലായും
കൊമ്പുകുത്തിക്കളിക്കുന്ന
മദയാനയായും
നൂൽനൂൽക്കാനുളള പഞ്ഞിക്കെട്ടായും
തോന്നിച്ച മേഘം,
മാനസസരോവരത്തിൽ
എന്നെ പൊതിഞ്ഞു.
“ഞാൻ നിങ്ങൾക്ക് എന്താണ്?”
മേഘം ചോദിച്ചു.
“സ്വാതന്ത്ര്യം. എന്നെ വിട്ടയക്കൂ.”
ഞാൻ പറഞ്ഞു.
Generated from archived content: poem7_july3_06.html Author: mangad_rathnakaran