തകർന്ന അണക്കെട്ടുപോലെ, ‘എങ്കിലും എനിക്കീ ഗതി വന്നല്ലോ’ എന്ന് ആത്മഗതം നടത്തുന്ന അജയ്യരാഷ്‌ട്ര തന്ത്രജ്ഞൻ ശ്രീ. ആർ. ബാലകൃഷ്‌ണപിളളയ്‌ക്ക് ഒറ്റ രക്ഷാമാർഗ്ഗമേ അവശേഷിച്ചിട്ടുളളു. (മുഖ്യമന്ത്രിയുടെ കസേര തെറിപ്പിക്കാൻ പളളിയിൽ മെഴുകുതിരി നേരലൊക്കെ പിന്നീടാകാം.) രാഷ്‌ട്രീയ ജ്വരബാധയാലാണെങ്കിൽപോലും, സ്വന്തം പുത്രനോടു കാട്ടിയ നീതികേടുകൾക്ക് ഒരു നിരുപാധിക മാപ്പു പറയൽ. കാരണം, ഇത് പുത്രയൗവ്വനം കവർന്നെടുക്കുന്ന യയാതിമാരുടെ കാലമല്ല.
Generated from archived content: essay2_apr13.html Author: manambur_rajanbabu