ക്രൂരൻമാരെ വധിച്ചപ്പോൾ അവരുടെ രക്തം നിലത്ത് ചെമ്പരത്തിപ്പൂക്കളായി വീഴുന്നത് ആദർശവാദികൾ കണ്ടു. കിനാവുകളിൽ പിന്നീട് ചെമ്പരത്തിക്കാടുകൾ തെളിഞ്ഞു. വാക്കുകളില്ലാത്ത ഭാഷയിൽ അവർ രാത്രിയുടെ അന്ത്യയാമത്തിൽ നിലവിളി കൂട്ടി. വിധവകൾ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇരുട്ടിൽ അവരുടെ സ്വർണ്ണവളകൾ കിലുങ്ങി.
Generated from archived content: story4_feb10_06.html Author: madhavikutty