നടുവൊടിഞ്ഞ് വീട്ടിലെത്തി.
കടലുകണ്ട കിളിയെപ്പോൽ
പുര നിറഞ്ഞ് വളർന്ന
സ്വപ്‌നം
കിനാവിൽ ഒരു നട്ടുച്ചയായി
മിന്നി.
മിഴിയടച്ച് ഒരു മാത്ര,
ഒരുമാത്ര മാത്രം നിശ്ശബ്‌ദനായി.
പിന്നെ കതകുതുറന്ന്
വെളിച്ചം കണ്ടു.
കിളി അതാ പറന്നുപോയി.
നോക്കി, നോക്കി എന്നെ
നോക്കി പറന്നുപോയി.
Generated from archived content: poem_april5.html Author: kv_saseendran