ഗുണപാഠം

എല്ലാം കഴിഞ്ഞ്‌ തിരയടങ്ങീടുന്നു.

വെൺചാരമായ ചുടല, കടപ്പുറം

അക്കരെയില്ലാത്തൊരബ്‌ധിക്കുമപ്പുറം

കുത്തിക്കെടുത്തിയതാരാണ്‌, സൂര്യനെ.

ഇന്നലെ കേട്ട നിലവിളി, മാറ്റൊലി-

യെന്നപോൽ കാതിലലയടിക്കുന്നുവോ?

ഭദ്രമെന്നോർത്തൊരു പളളിയും കോവിലും

നിഷ്‌ഫലമെന്നു തിരുത്തും പ്രകൃതിയെ

സാധുവാം മർത്ത്യൻ തിരിച്ചറിഞ്ഞീടുന്ന-

കാലം! സുനാമി ഗുണപാഠമായിതോ!

Generated from archived content: poem3_may17.html Author: iyyankottu_sreedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here