പൂവന്റെ മരണം

വികാരവിക്ഷുബ്‌ധനായ്‌ പൂവൻ പിടയോടു വിതുമ്പി ഃ “യജമാനൻ യാമങ്ങൾ തിട്ടപ്പെടുത്തും മുൻപ്‌, നിന്നോട്‌ ഹൃദയം കുടഞ്ഞൊന്നു കുമ്പസാരിക്കണം. പ്രിയേ, എന്റെ കൂവൽ കേട്ടൊന്നുമല്ല നേരം ഞെട്ടിയുണരുന്നത്‌. തെറ്റിദ്ധരിപ്പിച്ചതിന്‌ നീ മാപ്പു തരിക.”

പൂവന്റെ കണ്ണീരൊപ്പി പിട പറഞ്ഞുഃ “ഈ പരമസത്യം പണ്ടേ അറിയാം. എങ്കിലും ആ മഹാനുണ നുണയാനെന്തു രസം!” പൂവൻ ഒറ്റവലിക്ക്‌ കഥാവശേഷനായി.

Generated from archived content: story5_jan29.html Author: george_jacob

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here