എഴുത്തിന്റെ ലഹരിയെല്ലാം ഒഴിഞ്ഞ് പരമശാന്തിയിൽ മനസ്സർപ്പിച്ച് കവി ആർ.രാമചന്ദ്രൻ കഴിയുന്ന ഒരു കാലത്താണ് അദ്ദേഹത്തെ കാണാനിടയായത്.
കോഴിക്കോട്ടെ ഒരു കവിസമ്മേളനം കഴിഞ്ഞു മടങ്ങവെ കവികളായ ഡി.വിനയചന്ദ്രന്റെയും ആലങ്കോട് ലീലാകൃഷ്‌ണന്റെയും ഒപ്പം. ആ കൂടിക്കാഴ്‌ചയുടെ നിറവ് ഇപ്പോഴും മനസ്സിൽ. പിന്നീട് അദ്ദേഹം ഭാഷാപോഷിണിയിലും മാതൃഭൂമിയിലും രണ്ടുമൂന്നു കവിതകൾ എഴുതി. സ്‌റ്റാമ്പിനായി ‘ഇന്നി’ന് സംഭാവന അയച്ചു. ആഗ്രഹിച്ച കവിത മാത്രം കിട്ടിയില്ല. ആദ്യത്തെയും അവസാനത്തേതുമായ ആ കൂടിക്കാഴ്‌ചയുടെയും കവിതകളുടെയും മാധുര്യം മാത്രം ഓർമ്മയിൽ. – എഡിറ്റർ
Generated from archived content: essay4_sept23_05.html