കണ്ണാടിക്കൂട്ടിലെ ഗുരുപ്രതിമ കണ്ണീരൊഴുക്കുന്നു; വിയർത്തൊലിക്കുന്നു!
നാരായണീയർ ആർത്തലച്ചു വന്നു, നെഞ്ചത്തറഞ്ഞു, വാവിട്ടു കരഞ്ഞു.
കുരുടൻ കണ്ടു, ചെകിടൻ കേട്ടു, മുടന്തൻ ഓടി.
ആൾക്കടൽ ഇരമ്പി.
പെറ്റുവീണിട്ടിന്നോളം ഒന്നുമിണ്ടാത്തവൻ, കരയുന്ന ഗുരുവിനെ വലംചുറ്റി കിടന്നുരുണ്ടു.
ഉരുണ്ടവൻ നിവർന്നുനിന്ന് ഉരിയാടി ഃ വ്…വെ….വെളളം…
വെളളമെത്തി. അത് കൈയാൽ തട്ടിത്തെറിപ്പിച്ച് ഊമ ഒച്ചവച്ചുഃ വ്…വെ…വെളളാപ്പം..
ചൂടുവെളളപ്പം വന്നു. ആയത് കാലാൽ തൊഴിച്ചെറിഞ്ഞ് തൊണ്ട തുറന്നവൻ അലറി വിളിച്ചു ഃ വെളളാപ്പളളി…
…സിന്ദാബാദ്!! നാരായണീയർ ഒന്നടങ്കം സന്ധിവാതമുക്തരായി മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി..
Generated from archived content: story3_june.html Author: cr_omanakkuttan