മരണക്കളി

ആശുപത്രി വാർഡിലേയ്‌ക്ക്‌ തെല്ല്‌ അഹന്തയോടെ മരണം പ്രവേശിക്കുമ്പോഴാണ്‌ ഒരു പൂച്ച കുറുകെ ചാടിയത്‌. പൊടുന്നനെ ഒന്ന്‌ ഞെട്ടിയെങ്കിലും മരണം ചോദിച്ചുഃ

ആരാ നീ?

നീ ആര്‌? പൂച്ച മറുചോദ്യം തൊടുത്തു.

അറിയില്ലെ, ഞാൻ മരണം.

മരണം പൂച്ചയ്‌ക്കു നേരെ ഗർവോടെ കണ്ണു മിഴിച്ചു.

ഹോ, ഞാൻ കരുതി ജപ്‌തി നോട്ടീസുമായി വല്ല ബേങ്കുകാരും വരികയാണെന്ന്‌. പൂച്ച ചിരിച്ചു.

അനന്തരം പോ പുല്ലേ, എന്ന ഭാവത്തിൽ മരണത്തെ അവഗണിച്ചുകൊണ്ട്‌ പൂച്ച പുറത്തുചാടി.

Generated from archived content: story4_nov.html Author: chandran_pookkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English