തപിക്കും മണലിലേക്ക്
തനുവിലേക്ക്
താഴ്‌ന്നിറങ്ങും തണുപ്പുപോൽ
പ്രണയമായ്
മഴ.
തരുണവൃക്ഷത്തിൻ
മുടിക്കുത്തിലുന്മാദം
വലിച്ചിഴയ്‌ക്കും
കാറ്റിന്റെ കൈകളിൽ
അഴൽ പൂണ്ട പ്രണയമായ്
മഴ.
ഓർമക്കുടക്കീഴിലെ
പുത്തനുടുപ്പിട്ട ബാല്യത്തിൻ
എഞ്ചുവടിക്കുമേൽ
കുസൃതിക്കാവടി തുളളിയെത്തും
സൗഹൃദപ്പീലി ചൂടിയ
കൊച്ചുസങ്കടമായ്
മഴ.
Generated from archived content: poem4_july29_06.html Author: sunil_krishnan