മുൽക്ക്‌രാജ്‌ ആനന്ദ്‌

ഒറ്റ ഖണ്ഡികയിൽ ഒതുക്കാവുന്നതല്ല 99ന്റെ നിറവിൽ വിട പറഞ്ഞ മുൽക്ക്‌രാജ്‌ ആനന്ദിന്റെ ജീവിതവും കർമ്മമണ്ഡലവും. ഇന്ത്യയിലെ നിന്ദിതരുടേയും പീഢിതരുടേയും സാമൂഹ്യാവസ്ഥ ‘തൊട്ടുകൂടാത്തവർ’ (1935) ‘കൂലി’ (1936) ‘രണ്ടിലയും ഒരു മൊട്ടും’(1937) എന്നീ നോവലുകളിൽ കൂടി ലോക മനസാക്ഷിക്കു മുന്നിൽ അദ്ദേഹം തുറന്നു കാട്ടി. ഇംഗ്ലീഷിലാണദ്ദേഹം എഴുതിയത്‌. വിശ്വപൗരനായിരുന്നു ഈ മനുഷ്യൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‌ വേണ്ടി വിദേശങ്ങളിൽ സാംസ്‌ക്കാരിക പ്രവർത്തനം നടത്തിയപ്പോൾ സ്‌പെയിനിന്റെ ആഭ്യന്തരകലാപത്തിൽ നേരിട്ട്‌ പങ്കെടുത്തു. അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. പാശ്‌ചാത്യവും പൗരസ്‌ത്യവുമായതെന്തും അദ്ദേഹത്തിന്‌ വഴങ്ങി. ഒരേ സമയം സാംസ്‌ക്കാരിക പ്രവർത്തകനും, സമത്വവാദിയും ഫാസിസ്‌റ്റ്‌ വിരുദ്ധനും വിമോചന പോരാളിയും നമ്മെ അറിയിക്കുന്നു. ശിശുവിന്റെ നിഷ്‌ക്കളങ്കതയോടെ ജീവിച്ച്‌, ഇടിമുഴക്കത്തിന്റെ ശക്‌തിയിൽ സാന്നിദ്ധ്യമറിയിച്ചുകൊണ്ട്‌ അദ്ദേഹം കടന്നുപോയി. അനുകരണീയ മാതൃകയാണ്‌ ഈ മനുഷ്യന്റെ സമ്പൂർണ്ണ ജീവിതം. കലാ സൈദ്ധാന്തികനും ശിൽപ്പിയും നാടകകൃത്തും സംഘാടകനുമായിരുന്നു. ‘മാർഗ്‌’ ഉം, ‘ഇപ്‌റ്റ’യും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോഴും നമ്മെ അറിയിക്കുന്നു.

Generated from archived content: essay3_nov.html Author: r_muraleedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English