കനൽചരിത്രം

 

കനലുരുക്കി കവിത വരയണമെന്ന്
ഒരാൾ പറഞ്ഞിരുന്നു
ഉരുകി തീരാറായ ഹൃദയ സത്യം ഒരു പ്രളയത്തിൽ ഒഴുക്കിവിടണമെന്നും… ബാക്കിയായത് ,
നേരിൻ്റെ നനവൂറ്റി
കാലം ഊതി പിടിപ്പിച്ച
ആത്മജ്ഞാനം
ചിതലരിച്ചതാണ് …

മൗനത്തിൻ്റെ അനന്തത മനക്കണക്കിലൂടെ ഒലിച്ചിറങ്ങിയപ്പോൾ കാറ്റത്തിളകിയാടിയത്
ഏകാന്തതയെന്ന
മിഥ്യാബോധമാണ്..

ലിപിയില്ലായ്മയുടെ
കനത്ത നോവ്
പഴമയുടെ മഞ്ഞ നിറത്തിലേക്ക് വ്യാപരിക്കുമ്പോൾ
ഒരുപിടി ഹൃദയവ്യഥകളുടെ ചിമിഴ്
ഇനിയും
പുനർജനി നേടാൻ കഴിയാത്ത
എൻ്റെചിരിയെ
ദംശിച്ചു കൊണ്ടേയിരുന്നു….!

ഷിൻസി രജിത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകടൽപ്പൊന്ന്
Next articleഒഴുകാത്ത പുഴകൾ പറഞ്ഞത്
സ്വദേശം പാലക്കാട്.കോളേജ് അധ്യാപികയാണ്. ഭർത്താവ് രജിത്. പോലീസ് ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു.രണ്ട് കുട്ടികൾ.ലിറ്റിൽ മാഗസിനുകളിലൂടെയാണ് എഴുത്ത് ആരംഭിക്കുന്നത്.നിരവധി മാസികകളിൽ കഥ, കവിത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺ ലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതി വരുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here