വിഷാദത്തിന്റെ ഏറ്റക്കുറച്ചിലുകൾ
കയറിയിറങ്ങിയാണ്
അയാൾ ഒരു കവിയായത്!
അരികും മൂലയും വിണ്ടടർന്ന വാക്കുകൾ
തുന്നിച്ചേർത്ത്
അതിദീർഘമായ രാവുകളെക്കുറിച്ചും
നിറങ്ങൾ ഒലിച്ചിറങ്ങി വികൃതമായിത്തീർന്ന
ചാപല്യങ്ങളെക്കുറിച്ചും
കവിതകളെഴുതി…
കാത്തിരിക്കാനാരുമില്ലെന്ന
ഒരു ഒളിയമ്പെയ്തു വച്ച്
ശൂന്യമാക്കപ്പെട്ട സ്വയത്തെ എടുത്തണിഞ്ഞ്
അയാൾ
പിന്നെയും പിന്നെയും
പുതിയ മേച്ചിൽപ്പുറങ്ങൾ
തേടി നടന്നു.
Click this button or press Ctrl+G to toggle between Malayalam and English