അവൻ പ്രവാസി

നീറുന്ന വേദനകൾക്കിടയിൽ,
നെഞ്ചുരുകി ചിരിച്ചവൻ…
രക്‌തബദ്ധങ്ങൾക്കായ് വിയർപ്പിനെ,
രണമാക്കി മാറ്റിയവൻ …

ആദ്യദിനങ്ങൾ നീണ്ട പട്ടിണിയായ്,
അടുക്കളകളവരുടെ കിടപ്പറകളായ്…
രാപ്പകലില്ലാതവൻ വിയർത്തു,
രാത്രികൾ നീണ്ട സ്വപ്നങ്ങളായ്…

കുബ്ബൂസ് കഴിച്ചവർ വിശപ്പടക്കി,
കുന്നുകൂടിയ കടമകൾക്കായ്…
കൂട്ടിവെച്ചവൻ പൊന്നൊരുക്കി,
കൂടപ്പിറപ്പിന്റെ കാതുകൾക്കായ്..

ചുട്ടുപൊള്ളും മണലാരണ്യത്തിൽ,
ചുവ൬ സൂര്യനായ് നോക്കിനിന്നവൻ..
ആയുസ്സിൻ പകുതിയിലധികം,
ആരാന്റെ മണ്ണിൽ കഴിച്ചുക്കൂട്ടിയവൻ..

പ്രായംമറന്നവൻ പണിയെടുത്തു,
പ്രായപൂർത്തിയായ പൊൻമകൾക്കായ്.
രോഗം മറന്നവൻ പണിയെടുത്തു,
രോമങ്ങളോരോന്നായ് നരപിടിച്ചു.

കടമകൾ എല്ലാം പൂർത്തിയാക്കി,
കടങ്ങൾ മാത്രം ബാക്കിയായി.
ജീവിതാഭിലാഷങ്ങളുമായവൻ,
ജഡമായ് ഒരു മരപ്പെട്ടിയിലൊതുങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൊതി
Next articleമഴക്കുറ്റങ്ങൾ
1990 ൽ ആലപ്പുഴയിലെ മാവേലിക്കര താലൂക്കിൽ അബ്ദുൽ ലത്തീഫിന്റെയും റജൂലയുടെയും മൂത്ത മകനായ് ജനനം. ടി.എം വർഗീസ് െമമ്മോറിയൽ ഹൈ സ്കൂളിൽ നിന്നും പത്താം തരം പൂർത്തിയാക്കി. ഗവൺമെന്റ് ഹൈയർ സെക്കൻഡറി സ്കൂൾ ചുനകരയിൽ നിന്നും സെക്കൻഡറി പഠനം പൂർത്തിയാക്കി. സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ 3 വർഷം തുടർച്ചയായി മാപ്പിളപ്പാട്ട് അറബി, ഉറുദു പദ്യപാരായണം, കവിതാരചന,ഉപന്യാസം എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചു. പിന്നീട് ഗവൺമെന്റ് പോളിടെക്നിക്ക് മണക്കാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടി. കോളേജ് ജീവതത്തിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായും കോളേജ് ചെയർമാൻ ആയും സ്ഥാനം വഹിച്ചു. പത്തനംതിട്ട ജില്ല എസ്.എസ്.എഫ് ക്യാമ്പസ് സെക്രട്ടറി എന്ന സ്ഥാനവും വഹിച്ചു. ചൊക്ലിയിൽ നടന്ന സംസ്ഥാനസാഹിത്യോത്സവത്തിൽ കവിതാ രചനയിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കി. 2009 ൽ ആർമിയിൽ ചേർന്നു ... യാത്രകളും പാട്ടുകളും സ്നേഹിച്ചു മഞ്ഞും മലയും പിന്നിട്ട വഴികൾ ഒരുപാടുണ്ട് ... ജീവിതത്തിന് നിറം പകരാൻ ജീവിത സഖിയായി കൂടെ കൂട്ടിയവൾ അൽഫിയ സഹോദരി: ആമിനാ തസ്നീം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here