അവർ ആ വെറും നിലത്ത് അന്യോന്യം പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു. ആ കിടപ്പിൽ അവൾക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഇല്ലെന്ന് ബോധ്യമായപ്പോൾ അയാൾ അവളെ ഒന്നുകൂടി തന്നിലേയ്‌ക്ക് അടുപ്പിച്ച് മുറുകെ പറ്റി കിടന്നു. അലാറം ക്ലോക്കിന്റെ മണിയൊച്ചപോലെ നേരിയ മണിയൊച്ച കേൾക്കുന്നുണ്ടല്ലോ. ഇത്രപെട്ടെന്ന് നേരം പുലർന്നോ അയാൾ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ലല്ലോ! ഈശ്വരാ ഇതെന്തുപറ്റി? കയ്യും കാലും ദേഹവും ഒന്നും അനക്കാൻ വയ്യല്ലോ. അപ്പോൾ ഒരു ആബുലൻസ് അവർ കിടക്കുന്നതിന് തൊട്ടടുത്തു വന്നു നിന്നു.
Generated from archived content: story4_mar6_07.html Author: vvdamodharan