“ദേ, നിങ്ങളിത് കേൾക്കുന്നുണ്ടോ”. തിരിഞ്ഞു കിടന്നുകൊണ്ട് നേതാവിനോട് ഭാര്യ പറയുന്നു.
‘മക്കൾക്ക് രണ്ടിനും സ്‌കൂൾ ഫീസ് കൊടുക്കേണ്ടത് അടുത്ത തിങ്കളാഴ്‌ചയാണ്. പത്രക്കാരനും കയറിയിറങ്ങുന്നു. കടയിൽ ഇനി അക്കൗണ്ട് നടക്കില്ല’. നേതാവ് അസ്വസ്ഥനായി. കണ്ണുകൾ ഇറുക്കിയടച്ചു.
പിന്നീട് നടന്ന പാർട്ടിയോഗത്തിൽ സ്വകാര്യസ്‌കൂളിലെ അമിത ഫീസിനെതിരെ, കടകളിലെ പൂഴ്‌ത്തിവെയ്‌പ്പിനെതിരെ നേതാവ് ആഞ്ഞടിച്ച്. ‘ധാർമിക മൂല്യച്യൂതിക്കെതിരെ’ അടുത്ത തിങ്കളാഴ്‌ച ‘ഹർത്താലിന്’ ആഹ്വാനം ചെയ്‌തുകൊണ്ട് യോഗം സമംഗളം പര്യവസാനിച്ചു.
Generated from archived content: story1_june28_08.html Author: thomson_lorance