ലാപ്‌ട്ടോപ്പിൽ
പ്രപഞ്ചം
തെളിയുന്ന കാലത്ത്
തപാലാപ്പീസുകളെ
ആരും
ഓർക്കാതായി.
പണ്ട്,
പ്രണയവും
കാരുണ്യവും
ഭ്രാന്തും നിറഞ്ഞ
തപാൽക്കെട്ടുമായി
കടന്നുവരാറുളള…
നാം ആദരവോടെ,
കാത്തിരിക്കുമായിരുന്ന
ശിപായിയോട്
ഇപ്പോൾ പുഞ്ചിരിക്കുകപോലും
ചെയ്യാതായി.
ഇ-മെയിൽ ഐ.ഡിയോ
സെല്ലുലാറോ
ഇല്ലാത്തവർ
ചങ്ങാതിമാരേ
അല്ലാതായി.
Generated from archived content: poem15_mar.html Author: sk_