ഒരു ഓട്ടോഗ്രാഫിനായ്
അരികിലണഞ്ഞ ആരാധികപ്പെൺകൊടിയോട്
തമിഴ്‌കവി വാലി ചൊല്ലിഃ
“ഈ ഓട്ടോ ഗ്രാഫിലെന്തിരിക്കുന്നു…?
എനിക്കെഴുതേണ്ടത്
നിന്റെ ഹൃദയത്തിൻ താളിലാണ്…!”
ഉത്തരാധുനികൻ കാമ്പസ്‌കവി
ഇന്നിപ്പോൾ പൂരിപ്പിച്ചു…
“എളുപ്പംമായും പെൻസിലിനാലോ
അതോ മായാൻ മടിയുള്ള
പെർമനന്റ് മാർക്കറിലോ…?”
Generated from archived content: poem2_jun1_07.html Author: s_jithesh