കൂടുമാറ്റം

ഇര പിടുത്തക്കാരനെ

തേടിച്ചെല്ലുകയായിരുന്നു ഇര

അവിരാമമായി അലച്ചിലിന്നൊടുവിൽ

ബോധിവൃക്ഷച്ചുവട്ടിലാണ്‌

ഇര പിടുത്തക്കാരനെ

കണ്ടെത്തിയത്‌.

‘ഇതാ എന്നെ പരിഗ്രഹിച്ചു കൊളളുക.’

ഇര പിടുത്തക്കാരനു മുമ്പിൽ

തല കുനിച്ച്‌ കണ്ണടച്ച്‌ നിന്നു.

കാത്തിരിപ്പിനൊടുവിൽ

കണ്ണു തുറന്നപ്പോൾ

ഇരുവരും

അസ്‌തിത്വദുഃഖിതരായി

കൂടുമാറിയിരുന്നു.

Generated from archived content: poem7_mar.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here