നെന്മണികൾ
ഓട്ടുപാത്രത്തിൽ
പിടഞ്ഞ്
മലരായ് വിടർന്ന്
നാക്കിലയിൽ
പൂജാദ്രവ്യമായി. വിത്തുകൾ
പത്തായത്തിൽ കിടന്ന്
മുളപൊട്ടി
വാഗൺട്രാജഡിയായി.
മുളപൊട്ടാത്ത
പതിരിനും അന്നമാവേണ്ട
ധാന്യത്തിനുമിടയിൽ
മുളയ്‌ക്കേണ്ടവയേതെന്ന്
ആർക്കറിയാം.
Generated from archived content: poem14_jun28_07.html Author: raghunathan_kolathoor