ആട്ടവിളക്കു തെളിഞ്ഞല്ലോ,
ആട്ടം തുടങ്ങി കഴിഞ്ഞല്ലോ,
വേദിയിലാടുവതാരാണ്,
വേതാളമല്ലാതെയാരാണ്.
കൂടെയാടുവതാരാണ്
പൂതനയല്ലാതെയാരാണ്.
വേദിയിലാട്ടം കൊഴുക്കുന്നേ
വേദിയിൽ തോറ്റം മുറുകുന്നേ
കാണികളെല്ലാം മറക്കുന്നേ
കാഴ്‌ചയിൽ മുങ്ങിമരിക്കുന്നേ
കാര്യമറിയാതെ പോകുന്നേ, ചുറ്റും
ചോരപ്പുഴകൾ നിറയുന്നേ.
Generated from archived content: poem1_aug.html Author: pavithran_thikkuni