പുഴയിൽ കണ്ണാടി നോക്കിയ
സൂര്യനും, പുഴപോലെ
തുഴയെ പ്രണയിച്ച തുഴക്കാരനും
സ്വസ്‌തി! പണ്ട് പുഴയ്‌ക്ക്
അടിയൊഴുക്കായിരുന്നെന്ന്
പഴമക്കാരുടെ തോറ്റം
ഇന്ന് മേലൊഴുക്കാണെന്ന്
പുഴവാരുന്നവരുടെ ദുരമൊഴി!
തുഴയെറിഞ്ഞ തുഴക്കാരന്
പുഴവാരിയ നമ്മൾ കണക്ക്
തീർത്തേപോകുക.
Generated from archived content: poem13_mar.html Author: oranelloor+babu