അമ്മഃ- പകലവനുടെ യാത്ര
പകുതിയായ്, പക്ഷേ മകൻ
ബോധരഹിതനെപ്പോലെ
ബോധശൂന്യമുറങ്ങുന്നു.
‘വെളിച്ചമായുണ’രെന്നു
വിളിച്ചപ്പോൾ ശല്യമായി
സ്വാതന്ത്ര്യദിനത്തിൽപോലും
സ്വാതന്ത്ര്യമായുറങ്ങേണ്ടേ?
എന്നു ചൊല്ലിയവൻ പുത-
ച്ചൊന്നുകൂടിമയക്കമായ്.
അച്‌ഛൻഃ- ഇനിയും നീ വിളിക്കേണ്ട
ഉറങ്ങട്ടേയഥേഷ്‌ടമായ്
തനിയേയൊരു നേരത്തു
കൺതുറക്കും കാലംവരാം.
അതിനായി പ്രാർത്ഥിയ്‌ക്കാമെ-
ന്നതുമാത്രംചെയ്യാം നമ്മൾ-
ക്കതിന്നുപര്യവകാശ-
മില്ലയീതലമുറയിൽ.
പ്രതിബന്ധമില്ലാതെങ്ങും
സ്വാതന്ത്ര്യമാണിവർക്കെന്നും
അതിലല്‌പം കയ്യണയ്‌ക്കാൻ
മാതാപിതാക്കൾക്കുമാകാ.
ഉറങ്ങിത്തീർക്കുവാൻ മാത്രം
ഉപയോഗമീദിനങ്ങൾ,
ഇളം തലമുറയ്‌ക്കിവ
കളഞ്ഞുകിട്ടിയതല്ലേ!!!
Generated from archived content: poem16_apr23.html Author: mankulam-gk
Click this button or press Ctrl+G to toggle between Malayalam and English