മദ്യപാന നാളുകളിൽ
ഞാനെഴുതിയ വരികളൊന്നും
കവിതയായിരുന്നില്ലായെന്ന്
ഇന്നാണ് ഞാനറിയുന്നത്.
ലഹരിയുടെ ഉച്ചയിൽ
പറഞ്ഞതൊന്നും
കഥകളായിരുന്നില്ലായെന്നും;
****
മദ്യപാനമില്ലാതെ
വ്യഭിചാരമില്ലാതെ
ബീഡിയും മുറുക്കാനുമില്ലാതെ;
ചുണ്ടത്തൊരു പുഞ്ചിരിയുമായ്
ഞാൻ നടന്നപ്പോൾ,
ലോകമെന്നെ
കോമാളിയെന്ന് മുദ്രകുത്തി
***
മദ്യപാനരാത്രിയിൽ
ദൈവവും ഞാനും
കൂടിക്കാഴ്‌ച നടത്തുന്നവേളയിൽ,
സാത്താനും പങ്കെടുത്തിരുന്നു.
സാത്താനെ വിട്ട്
ദൈവത്തെ പിൻതാങ്ങാമെന്ന്
ഞാൻ വാക്കുകൊടുത്തപ്പോൾ,
എന്റെ വാഗ്‌ദ്ധാന ലംഘനത്തെപ്പറ്റി
ഓർമ്മിപ്പിച്ചത് സാത്താനായിരുന്നു.
അങ്ങനെ ഞാൻ
സാത്താന് വാക്കുകൊടുത്തു
***
ഇന്ന്,
എനിക്കും ദൈവത്തിനും
മാത്രമറിയാവുന്ന
ഒരു പേരാണ് ഞാൻ.
Generated from archived content: poem12_may28.html Author: m_sanulaabdheen