ഒരു മഹാപണ്‌ഡിതനാകുന്നതേക്കാൾ
ഒരു സ്രഷ്‌ടാവാകുന്നതാണു കാമ്യം
സൃഷ്‌ടിയല്ലോ വാഴ്‌വിനുത്തമസാരമാ-
യുജ്ജ്വലിക്കുന്നു ഹാ, പാരിൽ നിരന്തരം!
നിസ്‌തൂലമാകുമീ ജീവിതരഥ്യയി-
ലർത്ഥമുണ്ടാവാൻ ശ്രമിക്കുന്നതുത്തമം
നിത്യ നിരാശകലർന്നിടാതന്വഹം
മർത്ത്യൻപ്രയത്‌നം നടത്തി മുന്നേറുമ്പോൾ
ഉത്ഭവിക്കുന്നു സാഫല്യമനാതരം
ചിത്തത്തിലാഹ്ലാദമാർന്നു നിത്യം
കർത്തവ്യകർമ്മത്തിലാഴുന്ന വേളയിൽ
എത്തുന്ന കൗതൂഹലം നിതാന്തം
മഹിതലക്ഷ്യം കൈവരിക്കുവാനൂഴിയിൽ
ഉണരട്ടെമർത്തൃവൃന്ദങ്ങൾ
Generated from archived content: poem2_apr23.html Author: kallada_bhasi