ശില്‌പിയവൻ തീർത്തൊരാ-
സ്വപ്‌നചാരുതയാകുന്ന മന്ദിരം
എന്തിനുതട്ടിത്തകർത്തു നീ വർഷമേ,
വൃതമിരുന്നുകൊത്തിവിരിച്ചൊരാ-
വർണരാജിതൻ ചിറകുകൾ
എന്തിനുകത്തിയെരിച്ചു നീയഗ്നിയേ.
നട്ടുനനച്ചു വളർത്തിയൊരാരാമം
മലർമഞ്ചലുമേന്തി വിലസവേ
എന്തിനു ഞെട്ടറ്റുവീഴ്‌ത്തി
നീ തെന്നലേ,
അനുരാഗമെനിക്കേകിയ നിനവും-
കിനാക്കളും കാത്തുവച്ചൊരാ
നിറമെഴും ചെല്ലവുമെന്തിനു-
തച്ചുടച്ചു നീ മിന്നലേ,
മോഹങ്ങൾ വെന്തുരുകുന്ന
ചിന്തയാൽ
ഹൃദയപാളങ്ങൾ
കോർത്തിണക്കാതെ-
എന്നുയിരുകൂടി കവർന്നെടുത്തീടുക.
Generated from archived content: poem1_may21_08.html Author: jyothilakshmi