ശ്മശാന മൂകതയിൽ
കുതറിയോടുന്ന
കുതിര കുളമ്പടിയുടെ ശബ്‌ദം പോലെ
മോഹങ്ങളെന്നെ
വേദനിപ്പിച്ചു.
എല്ലാം വലിച്ചെറിയുന്ന
കൊടുങ്കാറ്റിനുശേഷമുളള
ശാന്തത പോലെ
സ്വപ്‌നങ്ങളെന്നെ
അസ്വസ്ഥമാക്കി.
ഇന്നലത്തെ മഴയിൽ
എന്റെ ആത്മാവ്
ഒലിച്ചുപോയി.
ചുട്ടുപൊളളുന്ന സൂര്യന്റെ
ചാരത്തെവിടെയോ
എന്റെ കാമുകി
കറുത്ത മുഖവുമായി
വിതുമ്പി കരയുന്നുണ്ടാവും
ഇന്നത്തെ
ഉച്ചച്ചൂടിൽ
ഉരുകിയൊലിക്കുന്ന
മെഴുകു പ്രതിമയായി ഞാൻ.
Generated from archived content: poem5_oct.html Author: haridas_thiruvanjoor