എരിഞ്ഞടങ്ങല്‍

അയല്‍ക്കാരായ അവര്‍ വര്‍ഷങ്ങളായി കടുത്ത വൈരത്തിലായിരുന്നു. പണവും പ്രതാപവുമായി ഒരാള്‍ ജീവിതത്തില്‍ വിലസിയപ്പോള്‍ അപരന്‍ അര്‍ദ്ധപട്ടിണിയില്‍ നാളുകള്‍ തള്ളി നീക്കി.

യാദൃശ്ചികമാകാം രണ്ടുപേരും മരിച്ചത് ഒരേ ദിവസമായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസം മാത്രം.

ഒരു ശരീരം കാണാന്‍ നൂറുകണക്കിന് വാഹനങ്ങളില്‍ ആള്‍ക്കാര്‍ എത്തിയപ്പോള്‍ മറ്റൊരാള്‍ക്കായി അടുത്ത ബന്ധുക്കള്‍ മാത്രം ഒത്തുകൂടി. മരണാനന്തര ചടങ്ങുകളില്‍ പണത്തിന്റെ സ്വാധീനം പ്രകടമായി അരങ്ങേറി.

അതിനുശേഷം അവര്‍ക്കിടയില്‍ ഒരു ചേരിതിരിവും ഉണ്ടായില്ല. രണ്ടു ശരീരങ്ങളും ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയത് ഒരേ രീതിയിലായിരുന്നു.

Generated from archived content: story1_jan21_12.html Author: ezhakulam_mohanakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here