അകലത്തിലെന്നോ കണ്ണിവിട്ട ബന്ധങ്ങൾ
കൂട്ടിവിളക്കാനഗ്നിക്കായ് കൊതിക്കുന്നു.
നീയൊരു മാത്രയെൻ ജീവന്റെയുളളിൽ
ചേക്കേറാനെത്തിയ പറവമാത്രമോ?
മൃഗീയ രാത്രികളിലെന്നോ കാലം
കൊയ്‌ത്തിന്റെ തേരുമായ്
മൃഗയാ നടത്തുന്നു!
അതിൻ ധ്വനികേട്ടുവട്ടം വീണുപോം
പാഴ്‌മരം വിട്ട തുടിപ്പുകളിലൊന്നു
മാത്രമായിരുന്നോ നീ?
സ്‌നേഹത്തിൻ തരിയായ് ചിറകി-
ലൊതുങ്ങിയ ഓർമ്മകൾ
കിനിഞ്ഞു വീഴാൻ ചെറുമഴ…
യുഗങ്ങളുടെ പ്രയാണം
അസ്‌തമിക്കുന്നത് ഒരു
വ്യാമോഹമായിരുന്നുവോ?
Generated from archived content: poem3_june_05.html Author: dhanya_abraham