അടുപ്പുകൾക്ക്
തീയും പുകയും കൊടുത്ത്
വെട്ടം കനക്കെ
ഞാൻ വീടുവിട്ടോടുന്നു.
തടവാണിരിപ്പിടം,
വീട്ടിലുളളപ്പോൾ
പേ പിടിക്കുന്നു
ഓരോ നിമിഷവും.
ചരടറ്റാൽ
നാനാവഴിക്കുപോം
മുത്തുകൾ പോലെ
ബന്ധങ്ങൾ.
പൊട്ടാതെ കാക്കുക
വേഷം വേണം, നാട്യവും.
കൂട്ടുകാരാ-
മലിനത്തിലെ കൃമിയായ്
വൃത്തിഹീനമായ്
മനംപുരട്ടുന്നു ജീവിതം.
ഇടവത്തിൽ കിടുകിടുത്തും
മീനത്തിലുടൽ ചുട്ടും
അലഞ്ഞും വലഞ്ഞും
എന്നെ നോവിച്ചെന്നോട്
ഞാൻ പകവീട്ടുമ്പൊഴും
അടുപ്പിലെ തീയ്‌ക്ക്
കൊളളിയാകേണ്ട
കർത്തവ്യമേറ്റുവോൻ.
Generated from archived content: poem13-feb.html Author: chenthappooru