ചന്ദനം ചാലിച്ചു ചാർത്തിയനിന്മുഖ
മെന്തൊരുചന്തം പൊൻപുലരീ
കുങ്കുമപ്പൊട്ടണിഞ്ഞീടാനായ്‌പുലർ
സന്ധ്യപടിഞ്ഞാറുവന്നെന്നോ!
നക്ഷത്രക്കണ്ണുമിനുക്കിയിരുട്ടിന്റെ
കൊത്തളം ശുദ്ധമാക്കീടുമ്പോൾ
അമ്പിളിക്കുത്തുവിളക്കുമായ് ചന്ദ്രിക
മന്ദസ്‌മിതങ്ങൾ പൊഴിക്കുന്നു.
വീണ്ടും പുലരിതൻ പൊന്മുഖം കാണുവാൻ
സന്ധ്യതപമിരിക്കുന്നേരം
എന്നുമൊരേ മെഗാസീരിയൽ മാതിരി
വന്നുപോകുന്നുദിനരാത്രം.
Generated from archived content: poem7_dec.html Author: chandiroor_divakaran
Click this button or press Ctrl+G to toggle between Malayalam and English