ശബ്‌ദങ്ങളൊക്കെ ഭയമാണെനിക്കവ
ചിത്തത്തിലെന്നും മുറിവുകളാകുന്നു.
ചോരകുടിച്ചുതെഴുത്ത ജന്തുക്കളെൻ
ചുഴവും, യാത്രതുടരുവതെങ്ങനെ?
സ്‌നേഹം കൊതിച്ചുഞ്ഞാൻ സ്‌നേഹിച്ചുവെങ്കിലും
മോഹിച്ചതൊന്നുമെനിക്കു തന്നില്ലവർ
വെട്ടി, യധിക്ഷേപവാളിനാലെന്തിനോ
കുത്തിയാപവാദശൂലമുനകളാൽ!
ദൈവംസ്വരൂപത്തിൽ സൃഷ്‌ടിച്ചമാനവർ
ദൈവഹത്യയ്‌ക്കു താനായുധമേന്തുന്നു!
നന്മയും തിന്മയും ചൊല്ലിപ്പഠിപ്പിച്ച
വന്ദ്യരാമിഷ്‌ട ഗുരുജനസാമീപ്യം
നഷ്‌ടമായ്; ചുറ്റും വിവേകനാഗങ്ങൾ
ക്രൂദ്ധരായ്‌കൊത്തുന്നു മൽപ്രാണനാളിയിൽ!
ചോരുന്നുധൈര്യം ചിലനേരമെങ്കിലും
ചോടുപിഴക്കില്ല ചോരമിഴികളെ!
ചിന്താശതങ്ങൾ ചിറകറ്റപക്ഷിപോൽ
ചെന്നിണം വാർന്നുപിടയുന്ന വേളയിൽ
ഹാ! ശാന്തിയെങ്ങതു തേടി ഉഴറുന്ന
താന്തമനുജനപരാധിയാകുമോ!
Generated from archived content: poem13_aug.html Author: c-surendran