ഒറ്റക്കുടക്കീഴിലെത്തിക്കുവാനിന്നൊ-
രൊറ്റ സുനാമിക്കു പറ്റും.
അക്ഷരശ്രീ കോവിലിൻ ചത്വരത്തിലി-
ന്നൊത്തിരുന്നെന്തും ഭുജിക്കും
വെട്ടിപ്പിടിച്ചതും തട്ടിയെടുത്തതും-
മൊക്കെത്തിരകൾ കവരും
കെട്ടിക്കുവാൻ പൊന്നു സൂക്ഷിച്ച
പെട്ടകം കെട്ടിടത്തോടാഴി തിന്നും.
പണ്ടു നേരംതെല്ലു കിട്ടാത്തവർപോലു-
മിണ്ടൽ പറഞ്ഞു പകുക്കും.
ഒറ്റത്തറവാട്ടിലെത്തിച്ചു നമ്മൾക്കു
സത്പാഠമേകും പ്രകൃതി.
Generated from archived content: poem12_feb10_06.html Author: ambujam