ഗാന്ധി

 

 

 

 

 

 

ഓഫീസറുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ഗാന്ധിജിയുടെ ഛായാചിത്രത്തെ നോക്കി അയാൾ പറഞ്ഞു:

“സാർ, എൻ്റെ കൈയിൽ അത്രയും പണമില്ല.”

“എങ്കിൽ, പിന്നെ വരൂ.”

ഓഫീസർ മുഖമുയർത്താതെ അറിയിച്ചു.

അല്പനേരം കൂടി അവിടെ നിന്ന ശേഷം അയാൾ പുറത്തേയ്ക്കിറങ്ങി.

ഓഫീസർക്കുള്ള ചായയുമായി വന്ന പയ്യൻ, അയാളുടെ മുഖത്തെ നിരാശ കണ്ട് കാര്യം തിരക്കി.

” സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ രണ്ടായിരം രൂപ കൊടുക്കണമെന്ന് !”

അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഈ ഓഫീസറുടെ ഇരട്ടപ്പേര് എന്താണെന്നറിയാമോ?  ഗാന്ധി! എന്നു വച്ചാൽ കാശ്. രണ്ടായിരത്തിൽ കുറഞ്ഞൊരു ഇടപാട്  മൂപ്പർക്കില്ല.”

പയ്യൻ പറഞ്ഞു .

അയാൾ മിഴിച്ചു നിൽക്കെ  പയ്യൻ പാട്ടും പാടി അകാത്തയ്ക്കു  ചെന്നു.

‘ഗാന്ധിയെന്നാൽ കാശെടാ,
കാശില്ലാത്തോൻ ശവമെടാ….’

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here