ഫ്രാങ്ക്ഫർട്ട്

 

 

നഗരഹൃദയത്തിൻ ഇരുണ്ട കോണിൽ,
ഇത്തിരിക്കനിവുള്ള തെരുവിളക്കിൽ നിന്ന്
കാച്ചിക്കുറുക്കിയ വെട്ടം പരന്നിടത്തായ്
അധരങ്ങളും തേഞ്ഞ കവിൾത്തടവും
ചായങ്ങളിൽ മുക്കിത്തുടുപ്പിച്ച്
ഉടൽ വിറ്റു വാഴുന്ന ജീവിതങ്ങൾ,
മുപ്പതോളമെങ്കിലും കണ്ടു കാണും .

ഞരമ്പുകളിൽ മെല്ലെ അരിച്ചുകയറും
അണുപുഞ്ജങ്ങൾക്കു വേണ്ടി
ഭരണകൂട പണ്ടകശാലകളിൽ,
ഇരുട്ട് മാളങ്ങളിൽ,
ഇരവിന്റെ നാഡികൾ മെല്ലെ മീട്ടി
മഹാമാരിയിൽ മുങ്ങുന്ന കടലാസുതോണികൾ,
ഇവർ മാത്രമാകാം…
തെരുവിന്റെ വന്യമേധമായ്
അലയുന്നതിവർ മാത്രമാകാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English