പെയ്യാതെ കാത്തുനിന്ന മഴയ്ക്കുവേണ്ടി

ഒരിക്കൽ പടിയിറങ്ങണം
എനിക്ക് വേണ്ടി
പെയ്യാൻ കാത്തുനിന്ന
മഴയ്ക്കുവേണ്ടി……

ഓരോ തുള്ളികളും
അടർന്നു വീഴുന്നത്
അറിഞ്ഞുകൊണ്ട്….

ശക്തിയിൽ നിലം
പതിക്കുന്ന ആ
വലിയ തുള്ളികൾ
എന്റെ ശരീരത്തെയാണ്
വേദനിപ്പിക്കുന്നതെ-
ന്നറിഞ്ഞുകൊണ്ട്….

കനംതൂങ്ങി നിന്ന
കാർമേഘങ്ങൾ
ഭാരമിറക്കി
മറനീക്കിയകലുംവരെ
നോക്കിനിക്കണം…..

മുഴുവനായി എനിക്ക്
വേണ്ടി പെയ്യാതെ,
ആർക്കോക്കെയോ
വേണ്ടി പിന്നെയും
പെയ്യുവാനായി
ബാക്കിവെച്ചു പോകുന്ന
ആ മഴയ്ക്ക് വേണ്ടി……

പകരം വയ്ക്കാൻ
ആവി പറക്കുന്ന
ഓർമചൂടും തന്നകന്ന്
പോകുന്ന ആ നിത്യ
സഞ്ചാരിക്കായി
പടിയിറങ്ങണം…….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഷുനാംകാരി അബിഷാഗ് പ്രകാശനം
Next articleകേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു
പത്തനംതിട്ട ജില്ലയിലെ അടൂരിൽ ശശിധരൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളായി ജനനം.അക്ഷരം മാസികയുടെ നേതൃത്വത്തിൽ "നന്ദിനിയുടെ കവിതകൾ " എന്ന പേരിൽ ഒരു ഡിജിറ്റൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മറ്റ്‌ നിരവധി പുസ്തകങ്ങളിലും കവിത പ്രസിദ്ധികരിച്ചിട്ടുണ്ട്‌. കേരള ബുക്ക്‌ ഓഫ് റെക്കോർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭ്യമായിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here