മുഖം

 

ഹൃദയത്തിൽ , വേനലിൽ വറ്റാത്തൊരോർമയിൽ ,
പകലിന്റെ വെണ്മപോലൊരു മുഖം
വാടാമുല്ലയായ് നിൽപ്പൂ.

ഹരിതസ്‌തൂപ വൃക്ഷങ്ങൾക്കിടയിലെ
പാതയിൽനിന്നു , കിനാവിൽ
പണ്ടെന്നോ പകർന്നതാണാനനം.

ദേവദാരുക്കൾ തലതാഴ്ത്തുമിന്നും
കാന്തിയുടെയാഴങ്ങൾ ചൂഴ്ന്ന്…

പാതവരഞ്ഞൊരാ കാനനമെന്തിനോ
കാലത്തിൻ വാമൊഴിയായ്
കൗമാരക്കുളിരിന്റെ
മഞ്ഞുതൂകുന്നു.

വെറുതെയോരോരോ നിനവുകളിൽ
അവിടേക്കു യാത്ര മെനയുന്നു.
നാലുമണി വെയിലിന്റെ മഞ്ഞൾപുരണ്ട
 മുഖമത് ,  അവധിവക്കിന്റെ വെള്ളിയാഴ്ചയിൽ
മിഴികളിലേക്കടിയുന്നു , പടരുന്നു ഹൃദയത്തിൽ വേനലിൽ
ഭാവഗീതങ്ങളായ്…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here