ഡ്രാക്കുളക്കോട്ട

 

 

 

 

 

അടർന്നുവീഴാതുറപ്പുള്ള ചുമരുകൾക്കിടയിൽ
അടയിരിക്കുന്നൊരു ലോകമുണ്ട്
പകലും രാത്രിയും ഒരുപോലെ മരവിച്ചു
മണിയറകൾ തുറങ്കുകളാകുന്ന ലോകം.
ചത്ത ഘടികാരങ്ങളേന്തിയ കുരിശായി
ഉള്ളറകളിൽ അകചുമരുകൾ.
സമയബോധത്തെ തട്ടിയുണർത്തുന്നത് ഇതുവരെ
കൂട്ടിനായുള്ള ഹൃദയമാകുന്ന ഘടികാരം

മുറികൾവിട്ടിറങ്ങി ഇടനാഴിയിൽ നിന്നാൽ
ഇരുളിലെ അരണ്ട ദീപത്തിൽ എവിടെയും നിഴലുകൾ .
വെളിയിലെ അറിയാത്ത നിലാവിൻെറവെട്ടത്തിൽമുല്ലകൾമണമോടെ
വിളിച്ചാൽ രാത്രിയായ്
അവ രാവിൽ മുഖം വിടർത്തുന്ന മുല്ലകളെന്നറിയാം.
പകലിനെ കരിവാവാക്കി തലകീഴായുറങ്ങുന്ന കടവാതിലുകളെ നോക്കി
പകൽ നിനയും .

ഒച്ചുകളായി സമയമിവിടെ ഇഴയുന്നു
മറന്ന നിമിഷങ്ങൾ രക്ഷസുകളായിവന്ന് രക്തപാനം ചെയ്യപ്പെട്ട്
വിളറി വിശന്നവന് മുന്നിൽ സ്വപ്‌നങ്ങൾ വെന്തു ചത്ത തലച്ചോറുകൾ അടച്ചുവെച്ച
കപാലങ്ങളുടെ മൂകവിലാപങ്ങൾക്കൊപ്പം സഹജമായൊരന്തരീക്ഷം

രാപ്പകലുകൾക്കിടയിൽ ഇടവേളയിലൊന്നു മയങ്ങിയാലും മിഴിതുറക്കുമ്പോൾ
അണയാതെയുണ്ടാകും ഇരുളിലെ അരണ്ട പൂരകവെളിച്ചം .
ചാരെതെളിയുന്ന നീളൻനിഴൽ നാളെയൊരുരൂപമായ് ‌കവർന്നെടുക്കും മുൻപേ
സൂര്യൻെറ വെയിലിലേക്കിറങ്ങാൻ പ്രാർത്ഥന

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here