മുയൽക്കുട്ടൻ

images

മുയൽക്കുട്ടൻ പതിയെ തല പുറത്തേക്കിട്ടു നോക്കി. മഴ അൽപം തോർന്നിരിക്കുന്നു. രണ്ടുദിവസമായി തകർത്തു പെയ്യുകയായിരുന്നു.മഴ മാത്രമല്ല നല്ല കാറ്റും. വീട് പറന്നു പോകുമോ എന്നു പോലും സംശയിച്ചു. മഴ തോർന്നെന്ന് കണ്ടപ്പോൾ എല്ലാവരും പതിയെ പുറത്തിറങ്ങാൻ തുടങ്ങി.
കൂട്ടുകാർ ആരെങ്കിലും ആ കൂട്ടത്തിലുണ്ടോയെന്ന് മുയൽ നോക്കി. അവന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ കിട്ടൻ മുയലിനെ അപ്പോഴാണ് കണ്ടത്. സന്തോഷത്തോടെ അവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി. എത്ര നാളായി തമ്മിൽ കണ്ടിട്ട്. അവർ സന്തോഷം പങ്കു വെച്ചു. കിട്ടു മുയൽ പറഞ്ഞൂ.
‘’ വേഗം വാ കുട്ടാ,ഇന്നല്ലെ കാവിലെ ഉൽസവം.’’
‘’അയ്യോ വേണ്ട അച്ഛനും അമ്മയും വീട്ടിലില്ല.അവരോട് പറയാതെ ഞാൻ വരില്ല.’’ കുട്ടൻ പറഞ്ഞു.
‘’ അതൊന്നും സാരമില്ല.അവരെത്തും മുമ്പ് നമുക്ക് തിരിച്ചു വരാം.’’ കിട്ടൻ നിർബന്ധിച്ചു.
മനസില്ലാ മനസ്സോടെ കുട്ടൻ കിട്ടന്റെ പുറകെ നടന്നു. ഉൽസവത്തിന്റെ തിരക്കിലൂടെ രണ്ടു പേരും ഓടിക്കളിച്ച് നടന്നു. കിട്ടുമുയൽ അവനൊരു ബലൂൺ വാങ്ങിക്കൊടുത്തു. ചെണ്ടമേളവും വെടിക്കെട്ടുമൊക്കെ കഴിഞ്ഞപ്പോൾ സമയം ഒത്തിരി വൈകി. പേടിച്ചു പേടിച്ചാണ് തിരികെ വീട്ടിലേക്ക് ചെന്നത്.

പറയാതെ പോയതിന് അച്ഛൻ മുയൽ രണ്ടു തല്ല് കൊടുത്തു. അമ്മ മുയൽ കുറെ വഴക്കും പറഞ്ഞു. എങ്കിലും ഉൽസവത്തിന്റെ രസകരമായ കാഴ്ച്ചകൾ വെച്ച് നോക്കുമ്പോൾ അതൊന്നും കുട്ടന് കാര്യമായി തോന്നിയില്ല. പക്ഷേ ഉൽസവക്കാഴ്ച്ചകളുടെ മധുരം നുണഞ്ഞു കൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ അവൻ ഒന്ന് തീരുമാനിച്ചിരുന്നു. ഇനി ഒരിക്കലും അച്ചന്റെയും അമ്മയുടെയും അനുവാദമില്ലാതെ എങ്ങും പോകില്ല
.അവനെ തലോടിക്കൊണ്ട് അമ്മ മുയൽ പറഞ്ഞു. ‘’ മോനെ നോവിക്കാൻ വേണ്ടിയല്ല കേട്ടോ തല്ലിയതും വഴക്കു പറഞ്ഞതും.ഞങ്ങളുടെ വിഷമം കൊണ്ടാ. വലുതാകുമ്പോൾ മോനത് മനസ്സിലാകും. ‘’
എല്ലാം മനസ്സിലായ മട്ടിൽ മുയൽ കുട്ടൻ ചിരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇടതും വലതും ഒരമ്മയുടെ മക്കള്‍
Next articleഏഴാമത് ഞാറ്റുവേല മഹോത്സവം: നവ്യാനുഭവമായി മഴയാത്ര
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English