കുരിശോർമ്മ

 

 

 

പരസ്യം

പത്രത്തിൽ ഒരു പരസ്യമിടാം:

അടിയന്തിരമായി ആവശ്യമുണ്ട്
പഴയ ചാട്ടവാറുമായി പുതിയ ഒരു പ്രവാചകനെ!

ദേവാലയത്തിന്റെ വിശുദ്ധാങ്കണത്തിൽനിന്നും വെള്ളിമൂങ്ങാ വ്യാപാരികളെയും ഹവാലകളെയും അടിച്ചോടിക്കാനുള്ള ആത്മവിശ്വാസവും അഭിരുചിയും ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം.

അഭിലഷണീയമായ മറ്റു യോഗ്യതകൾ : ഉദ്യോഗാർത്ഥിക്ക് രണ്ടു
സ്വർണ്ണക്കള്ളക്കടത്തുകാരെ അപ്പുറവും ഇപ്പുറവും നിർത്തി, ഒരു മരക്കുരിശിൽ രക്താഭിഷിക്തനായി ചുരുങ്ങിയത് ആറ്‌ മണിക്കൂറെങ്കിലും തൂങ്ങി നിൽക്കാൻ കെൽപ്പുണ്ടാകണം. സ്വന്തം ഭാഷയ്ക്ക് പുറമെ ഹീബ്രു ഭാഷയിലും നൈപുണ്യം നല്ലതാണ്. ശ്രോതാക്കളുടെ നെഞ്ചുപൊട്ടുംവണ്ണം അന്ത്യപ്രാർത്ഥനാമൊഴി ചൊല്ലാൻ അറിഞ്ഞിരിക്കണം : ‘പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ’!

രഹസ്യം

ക്രിസ്മസ് കാർണിവലിലെ ഷോ കാണാൻ ദരിദ്രനായ എനിക്ക് ടിക്കറ്റ് എടുക്കേണ്ടി വരും. സമ്പന്നനായ നിനക്ക് മാജിക് ഷോ ഫ്രീയാണ്. എന്നും അങ്ങനെ തന്നെയായിരുന്നു കാര്യങ്ങളുടെ പോക്ക്. ചിലപ്പോൾ തോന്നാറുണ്ട് നീ തന്നെയാണ് സ്റ്റേജിലെ മജീഷ്യനെന്ന് . ഇത് നീയൊരിക്കലും സമ്മതിച്ചു തരില്ലെന്നറിയാം. സത്യത്തിൽ മജീഷ്യനും മജീഷ്യന്റെ കാലി സിലിണ്ടറും സിലിണ്ടറിൽനിന്നു ക്ഷണം പുറത്തേക്കെടുക്കുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവുകളും, എന്തിനേറെ ആ മായക്കാഴ്ച കണ്ടു അതിശയപ്പെടുന്ന കുട്ടികളുമൊക്കെ നിന്നെപ്പോലെ മജിഷ്യൻമാർ തന്നെ. കുട്ടികളുടെ കണ്ണിൽ ചുവന്ന സാന്താക്ലോസും മറ്റൊരു മഞ്ഞു മജീഷ്യൻ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൊല്ലപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യമോ, മാധ്യമ പ്രവർത്തകനോ?
Next articleബുക്കര്‍ പ്രൈസ് 2021 ജഡ്ജിങ് പാനൽ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English