അമൃതകര കരോടീ സ്വർദ്ധുനീബന്ധചൂഡം
തിരളൊളിതിരുനീറാമംഗരാഗാഭിരാമം
കരകലിതകപാലം മംഗളം പിംഗളാക്ഷം
മലമകൾമുലപൂണും ദൈവതം വെൽവുതാക!
ശ്രീകണ്‌ഠഃസ്വയമാനമായ്; കരിണിയായ്
കാന്ത്യാ മരക്കന്നിതാ-
നാബദ്ധപ്രണയേന ചേർന്നിരുവരും
തമ്മിൽക്കളിച്ചോരുനാൾ
ഉണ്ടാനോരു കരിന്ദ്രചാരുവദനം
വന്ദിച്ചു ഞാൻ കോലിനേൻ
മുണ്ടക്കൽത്തകുമുണ്ണുനീലിവിഷയേ
സന്ദേശകർണ്ണാമൃതം
ഇന്ദുക്ഷീരാഭിരാമാമടിതൊഴുതു ഗിരാന്നായികാമായവണ്ണം
മന്ദപ്രജ്ഞോപി മാരജ്വരപരവശനായ്‌ക്കോലിനേൻ ഞാനിദാനീം
കണ്ടിക്കാർകൂന്തൽ കാലിൽത്തടവിനമടവാർനായികാം വാഴ്‌ത്തുവാനായ്
മുണ്ടക്കൽക്കെന്റുമാക്കം കരുതിനമറിമാൻകണ്ണിയാമുണ്ണിനീലീം
പൂമാതിൻ നയനാന്തഭൃംഗനളിനീ, ഭൂമേസ്സുധാദീപികാ,
പൂണാരം മണികണ്‌ഠവെണ്‌പലമഹീപഷലൈകചുഡാമണേഃ
പൂവമ്പൻകുലദേവതാ പുകൾമികും മുണ്ടക്കലമ്പുറ്റെഴും
പൂമാലക്കുഴലുണ്ണുനീലിതിരുനാൾ നീണാൾ വിളങ്ങീടുക.
വെള്ളിക്കുന്റിന്നഭീഷ്‌ടം വെളുവെളെവിളയിപ്പിക്കുമക്കീർത്തി പാർമേ-
ലല്ലിത്താർമാതിനെക്കൊണ്ടയിവിളിപണിചെയ്യിക്കുമാസ്‌താം പ്രലാപഃ
ഇല്ലത്തിന്നുന്നതിം തേ വിതരതുനിതരാമാകയാലുണ്ണുനീലി
ചൊല്ലിന്റേനെങ്കിൽ നീ കേട്ടരുളുക ദയിതേ സൂക്തിരത്‌നം മദീയം
തണ്ടാർ മാതാണ്ടഴകുപൊഴിയുംമിക്കമുണ്ടക്കൽമേവും
വണ്ടാർകോലക്കുഴലികൾശിഖാമുണ്ണുനീലിമുദാരാം
കൊണ്ടാടിപ്പുണ്ടരുണമണിവാ കൊണ്ടുകൊണ്ടാത്തരാഗം
പണ്ടേപ്പോലെ പരമനുഭവം കോപി കാമീ ജഗാമ
വക്ഷോദേശേ സുരതകലഹവ്യാകുലാം താം വഹന്തം
യക്ഷീകാചിൽ പുനരമുമുറങ്ങിന്റനേരം നിനായ
ദക്ഷാചാലച്ചതിയിൽ മദനോന്മാദിനീ ദക്ഷിണാശാം
രക്ഷോചാജന്നിളയസഹജാ ലക്ഷമണം രാക്ഷസീവ
സ്വാനന്ദൂരേ ബതപുരവരേ ചെന്റനേരത്തുണർന്നാ-
നാനന്ദത്തോടിഹ വിരഹിതോ വേറിരുന്നുണ്ണുനീലീം
ശോകോന്മാദം മനസികനമുണ്ടാകിലും മന്ത്രശക്ത്യാ
മുക്തോന്മാദം മനസികനമുണ്ടാകിലും മന്ത്രശക്ത്യാ
മുക്തോദൈവാൽപുനരവളുടെ കൈയിൽനിന്റേഷകാമീ
അല്ലിത്താർമാതണയമരുവും പത്മനാഭന്നുപാന്തേ
മെല്ലെത്താണ്ണങ്ങവനവനിയിൽപ്പയ്യവേചെന്റിരിന്നാൻ
അല്ലൽപ്പെട്ടാൻ നിജസഹചരീം വേറിരുന്നേറ്റമേറ്റാൻ
മുല്ലപ്പൂവിൻപരിമളമെഴുംതെന്റൽ തിയ്യെന്റപോലെ
അമ്മേ ! ദേശംപുനരിവിടമേതേതുനാടെന്റുമെല്ലാം
ദിങ്ങ്‌മോഹാർത്തം പുനരവനുടെ ചിത്തമൂന്മൂലയന്ത്യാഃ
‘നന്മക്കായ് നീ നിഖിലജഗതാം പത്‌മനാഭാ മുരാരേ,
ചിമ്മീടാതെ തിരുനയന’മെന്റുദ്‌ഗതാ വന്ദിവാചഃ
കാളംപോലെ കുസുമധനുഷോ ഹന്ത പൂങ്കോഴികൂകി,
ചോളംപോലെ ചിതറിവിളറീ താരകാണാം നികായം
താളംപോലേ പുലരിവനിതയ്‌ക്കാഗതൗ ചന്ദ്രസൂര്യൗ,
നാളംപോലെ നളിനകുഹരാദുൽഗതാ ഭൃംഗരാജിഃ
നീലക്കുന്റിൻ മണിമകുടവദ്ദൃശ്യതോ ഭാനുബിംബം
ചാലത്താണു കടലിലണിവെണ്ടിങ്കൾ നാലൊന്റുപോരാ
കാലത്തെയ്‌തും വെയിലെറുകയിൽപ്പെട്ടുപാടിന്റതും കേൾ
വേലപ്പെണ്ണിൻ മുലയിലിതമുറ്റമ്പുമെൻ തമ്പിരാനെ
എന്റെല്ലാം കേട്ടവനൊരുനുറുങ്ങാശ്വസിക്കിന്റ നേരം
കുന്റിച്ചെങ്ങും കുയിൽനിനദവും കൂവുമക്കാവുതോറും
ഒന്റിച്ചുച്ചൈരയുഗശരനൊട്ടാർത്തു വണ്ടിൻനിനാദൈ-
രെന്റല്ലപ്പോളൊരു പടുകൊലക്കാരി വന്നാൻ വസന്തം
തേന്മാവിന്മേൽ പരഭൃതകുലം, ഭൃംഗമാലാ പലാശേ,
മാരംകൂരമ്പുളചുഴലവും ചമ്പകക്കാവുതോറും,
തെന്റൽക്കന്റുണ്ടിനിയബകുളേ, കിംശുകേ കിം ശുകാളീ
നാളീകത്താർ നളിനിയിലവന്നെങ്ങുനോക്കാവുതന്റ്
കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെന്റപോലെ
തൂകിത്തൂകിത്തുഹിനകണികാം തൂർന്നപൂങ്കാവിലൂടേ
സ്‌തോകോന്മീലന്നളിനതെളിതേൻ കാളകൂടാംബുകോരി
ത്തേകിത്തോകപ്പവനനവനെച്ചെന്റുകൊന്റുൻ തദാനീം
സ്വസ്ഥാദേശാദിഷു ചലദൃശാം, മാരണേ വൈരിപുംസാം
ചിത്തോന്മേഷാദിഷു ച വിദുഷാം പാർക്കിൽനല്ലോരുമന്ത്രം
തൃപ്പാപ്പൂർമൂപ്പഴകുപൊഴിയും വീരനാതിച്ചവർമ്മൻ
മുൽപ്പാടുണ്ടാം വിരുതു സഹസാ തസ്യമൃത്യുഞ്ഞ്‌ജയോഭൂൽ
കണ്ടാൻ കണ്ടിപ്പുരികുലിമാർ മാരനെപ്പുന്നെ മുന്നം
കൊണ്ടാടാവാച്ചിലഗുണഗണം ചേർന്നപുണ്യാംബുരാശീം
തണ്ടാർമാതും കവിവനിതയും തണ്ടിയന്റന്റു പുൽകും
ചണ്ടാർവെന്റിക്കൊടിയെ വെടിയിന്റോർക്കുകൽപ്പാന്തവഹ്നിം
Generated from archived content: unnuneelisandesham1.html